Friday, May 4, 2012

മന്‍മോഹന്റെ സാമ്പത്തിക ശാസ്ത്ര പുസ്തകങ്ങളില്‍ കാണാന്‍ പറ്റാത്ത ജീവിതങ്ങള്‍..

തമിള്‍നാട്ടിലെ ഒരു ഇടത്തരം പട്ടണത്തിലെ സാമാന്യം തരക്കേടില്ലാത്ത (ആ പട്ടണത്തിലെ ഏറ്റവും വലിയ) ഒരു റെസ്ടോറെന്റില്‍ നിന്നും പ്രാതല്‍ കഴിക്കുകയായിരുന്നു ഞാന്‍. കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ചില്ലുകളില്‍ കൂടി കണ്ണുകള്‍ പുറത്തേക്കു സഞ്ചരിച്ചു കൊണ്ടിരുന്നു. അപ്പോഴാണ്‌  റെസ്ടോറെന്ടിനു മുന്നിലെ പുല്‍ത്തകിടിയില്‍ കള പറിക്കുകയും വൃത്തിയാക്കുകയും ഒക്കെ ചെയ്യുന്ന കുറെ വൃത്ധകളെ കണ്ടത്. മുഷിഞ്ഞു കീറിയ വസ്ത്രം ധരിച്ചു, ചെളി പിടിച്ച ഒരു തുണി തലയില്‍ കെട്ടി അവര്‍ ജോലി ചെയ്യുകയാണ്. നമ്മുടെ നാട്ടിലെ പതിവ് കാഴ്ച തന്നെ. അത് കൊണ്ട് തന്നെ അവരില്‍ നുന്നും കണ്ണുകള്‍ പിന്‍വലിക്കാനിരിക്കുംബോഴാനു നല്ല പ്രായമുള്ള ഒരു അമ്മൂമ്മയെ അവരുടെ കൂട്ടത്തില്‍ കണ്ടത്. അവര്‍ ആ പുല്‍ തകിടിയില്‍ ഇരുന്നു പുല്ലു പറിച്ചു കൊണ്ടിരിക്കുകയാണ്. 
മഴയുടെ തുടര്‍ച്ചയായ അഭാവം കൊണ്ട് വരണ്ടു പോയ ഭൂമി പോലെയായിരുന്നു അവരുടെ കണ്ണുകള്‍. കാഴ്ച്ചക്കുരവുകൊണ്ടാവണം, ഇടയ്ക്കിടെ അവര്‍ മിഴികള്‍ ബലത്തില്‍ അടയ്ക്കുകയും ആയാസപ്പെട്ട്‌ തുറക്കുകയും ചെയ്യ്തുകൊണ്ടിരുന്നു. കറുത്ത ചരടുകള്‍ കൊണ്ട് കെട്ടി വച്ചിരുന്ന കണ്ണട അവര്‍ക്ക് ഈ ലോകത്തിന്റെ ദൃശ്യങ്ങളെ തെളിമയോടെ കാട്ടിക്കൊടുക്കാന്‍ തക്ക കഴിവില്ലാതതാനെന്നു തോന്നുന്നു.ഇത് വരെ കണ്ട മുഖങ്ങളില്‍ നിന്നെല്ലാം അവരുടെ മുഘതിനു എന്തോ പ്രത്യേകത ഉള്ളത് പോലെ എനിക്ക് തോന്നി. പയ്യെ പുറത്തിറങ്ങിയ ഞാന്‍ അവരുടെ അടുത്തേക്ക് പോയി. ജോലിയൊക്കെ എങ്ങനെയുണ്ട് എന്ന എന്റെ ഉറക്കെയുള്ള ചോദ്യമാണ് അവര്‍ക്ക് എന്റെ സാന്നിധ്യം അറിയിച്ചു കൊടുത്തത് എന്ന് തോന്നുന്നു. പെട്ടന്ന് തന്നെ അവര്‍ ചാടി എഴുന്നേറ്റു. കെട്ടി വച്ചിരുന്ന കണ്ണടയും മടിയിലുണ്ടായിരുന്ന പൊതിയും (പുകയില പൊതിയാവണം) താഴെ വീണു. ആ സ്ഥാപനത്തിലെ ഏതെങ്കിലും മേനെജരോ മുതലാളിമാരോ ആയിരിക്കണം എന്ന് കരുതിയാവണം അവര്‍ കൈകള്‍ കൂപ്പിക്കൊണ്ട്‌ "നല്ല രീതിയില്‍ പോകുന്നു സാമീ" എന്ന് മറുപടി നല്‍കി. ആ ശബ്ദത്തില്‍ ഭയമോ അല്ലെങ്കില്‍ വിധേയത്വമോ തിരിച്ചറിയാനാകാത്ത വിധം കലര്‍ന്നിരുന്നു. ഞാന്‍ കുനിഞ്ഞു അവരുടെ വീണു പോയ കണ്ണടയും പൊതിയും എടുത്തു കയ്യില്‍ വച്ച് കൊടുത്തു.
അവര്‍ കുറെ സമയം ആശ്ചര്യവും ഭയവും ഒക്കെ കലര്‍ന്നാണ് എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തന്നുകൊണ്ടിരുന്നത്. ഒരു പക്ഷെ നമ്മളെപ്പോലെയുള്ള മനുഷ്യന്മാര്‍ അവരോടു ഇതുവരെ സ്നേഹത്തില്‍ പെരുമാറി കാണില്ല എന്ന് എനിക്ക് തോന്നി.എന്റെ "പാട്ടീ" (മുത്തശി) എന്നുള്ള വിളിയൊക്കെ കേട്ടിട്ടാവണം അവര്‍ പയ്യെ എന്നോട് ഒരു പെരക്കുട്ടിയോടെന്നവണ്ണം സ്നേഹത്തോടെ സംസാരിക്കാന്‍ തുടങ്ങി. അവരുടെ പേര് കണ്ണമ്മ.ആ ടൌണില്‍ നിന്നും കുറച്ചകലെ ഒരു ഗ്രാമത്തിലാണ് താമസം. ചെറിയ പ്രായം മുതലേ തോട്ടത്തില്‍ ജോലിക്ക് പോകും. സ്കൂളില്‍ പോയിട്ടേയില്ല.പതിമൂന്നാമത് വയസ്സിലായിരുന്നു കല്യാണം. ഭര്‍ത്താവ് തിരുവനന്തപുരത്ത് ചായക്കടയില്‍ ജോലിക്കാരനായിരുന്നു. അവര്‍ ഒരിക്കല്‍ യാത്ര പറഞ്ഞു പോയതാണ്. പിന്നെ കണ്ടിട്ടില്ല. അതിനുള്ളില്‍ അവര്‍ക്ക് ഒരു ആണ്‍ കുഞ്ഞും ഒരു പെണ്‍കുഞ്ഞും പിറന്നിരുന്നു.പെണ്‍കുഞ്ഞു ജനിച്ചതിലിരുന്നു കിടക്കപ്പായിലിരുന്നു എനീട്ടിട്ടില്ല. മകന് അന്ജാമത്തെ വയസ്സില്‍ പനി പിടിച്ചു കിടന്നു. ഒരു പാട് നാളുകള്‍ കിടന്നു. കണ്ണമ്മയുടെ പ്രാര്തനകളെ തോല്‍പ്പിച്ചു അവന്‍ യാത്രയായി. പിന്നെ അച്ഛന്റെ മരണം. അമ്മയുടെയും  അമ്മൂമ്മയും മാത്രമായി കൂട്ട്. പിന്നെ അവരോക്കെപ്പോയി കണ്ണമ്മ തനിച്ചായി - മകളും. ഭര്‍ത്താവ് തിരിച്ചു വരും എന്ന് കരുതുന്നുണ്ടോ എന്നാ എന്റെ ചോദ്യത്തിന് അയാളുടെ മുഖം പോലും ഇപ്പോള്‍ ഓര്‍മയില്ല എന്നായിരുന്നു മറുപടി. അല്ലെങ്കിലും കാല്പനികതയും കാത്തിരിപ്പുകളും എല്ലാം മറ്റു ജോലികലോന്നുമില്ലാത്ത നമുക്ക് മാത്രമാണെന്ന് തോന്നി. അന്നം തേടി അലയുന്നവന് അതൊക്കെ വറ്റിപ്പോകും. ഇവിടുന്നു എത്ര കൂലി കിട്ടും എന്നാ ചോദ്യത്തിന് 50 രൂപ എന്ന് അവര്‍ പറഞ്ഞു. ആശ്ചര്യത്തോടെ ഞാന്‍ അവരെ നോക്കി. ഇപ്പോള്‍ ബസ്‌ കാശ് കൂടി കൂട്ടിയില്ലേ അപ്പോള്‍ എങ്ങനെയാണ് ഒപ്പിച്ചു പോകുന്നത് എന്ന എന്റെ സാമ്പത്തിക ശാസ്ത്ര ചോദ്യത്തിന് മുന്നില്‍ മാത്രം അവര്‍ ഒന്ന് പുഞ്ചിരിച്ചു. അല്പം ദൂരെ ജോലി ചെയ്യുന്ന ഒരു സ്ത്രീയെ കൈചൂണ്ടിക്കൊണ്ട് അവര്‍  പറഞ്ഞു -മുന്‍പൊക്കെ ഒരു ഗ്ലാസ്‌ ചായ വാങ്ങി ഞങ്ങള്‍ രണ്ടു പേര് കുടിച്ചിരുന്നു..ഇപ്പോള്‍ ഞങ്ങള്‍ മൂന്നു പേര് ഒരു ഗ്ലാസ്‌ ചായ വാങ്ങിയിട്ട് തൊണ്ട നനയ്ക്കുമെന്നു. എനിക്ക് ഒരീക്കലുമ് ദാഹിക്കാതിരുന്ന മന്‍മോഹന്‍ സിംഗിന്റെ സാമ്പത്തിക ശാസ്ത്രം ഒരിക്കല്‍ കൂടി വായില്‍ കയ്പ്പ് നീരായി തികട്ടി വന്നു.
യാത്ര പറഞ്ഞു കൊണ്ട് ഞാന്‍ അവര്‍ക്ക് ഒരു 50 രൂപയെടുത്ത്‌ നീട്ടി. അവര്‍ അത് നിഷേധിച്ചുകൊണ്ട് അഭിമാനത്തോടെ പറഞ്ഞു;- "എനിക്ക് ഒരു ദിവസം ഇവിടെ ജോലി ചെയ്യ്താല്‍ ഇത് കിട്ടും കുഞ്ഞേ.."
(ഞാന്‍ അവരില്‍ നിന്നും തിരിച്ചു നടക്കുമ്പോള്‍ അവരെ ജോലി ചെയ്യിപ്പിക്കുന്ന കോണ്ട്രാക്റ്റ്കാരനടെ മാനേജര്‍ വയറു നിറയെ ഭക്ഷണവും കഴിച്ചു പല്ലില്‍ കുത്തി കൊണ്ട് വരുന്നുണ്ടായിരുന്നു. അയാള്‍ എന്നോട് പറഞ്ഞു "അതികം അടുക്കണ്ട സാറേ..അടുത്താല്‍ നിങ്ങളോട് കാശ് ചോദിച്ചു കളയും ! എല്ലാം കള്ളാ തിരുമാലികലാ...")

4 comments:

  1. Heading kandappo ithrayum nallathavumennu karuthiyilla... Pakshe vayichu thernnappol manassinte adithattukalil evideyo endo udakki valichathu pole..Athu thanneyanu athinte srushtavinte vijayavum...

    ReplyDelete
  2. നന്ദി പ്രിയ രോഷ്.....
    ജീവിതം ഇങ്ങനെയൊക്കെയാണ്..
    നാമൊക്കെ പല ആവശ്യങ്ങള്‍ക്ക് വേണ്ടിയും നമ്മുടെ ജീവിതത്തില്‍ യുദ്ധം ചെയ്യാറുണ്ട്....മണ്ണിനും പൊന്നിനും പെണ്ണിനും വേണ്ടിയൊക്കെ.... പക്ഷെ ഒരു പാട് പേര്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ഒരു നേരത്തെ ആഹാരത്തിനു വേണ്ടി നിരന്തരം പോരാടിക്കൊണ്ടിരിക്കുകയാണ്..

    ReplyDelete
  3. Ithil ettavum kooduthal sraddikkappedunnath,jeevanam thedi alayunna ivar ethratholam abhimanikalanu enna vasthuthayanu.Enneyum palappozhum njettippichu kalanjittunt, jeevikkan angeyattam kashtappedumbozhum kaathu sookshikkappedunna avarude abhimana bodham.It is a lesson for all.

    nannayittunt, ninte aakhyanam.. Keep it up...

    ReplyDelete