Sunday, April 22, 2012

വേനല്‍ മഴ


"പണ്ട്, ഒരു വേനലില്‍ ..
നീയാം സമുദ്രതിലെതുമ്പോള്‍,
എന്റെ മിഴിയിലെ ഇരുണ്ട വരള്‍ച്ചയിലേക്ക് -
നിന്റെ കണ്‍ നീല ജല ജ്വാല പടരുമ്പോള്‍ ....
ചുണ്ടുകൊണ്ടെന്നെ അളന്നും ,
നിശ്വാസ ഗന്ധക പച്ച ഇറുത്തും,
സര്‍പ്പ സന്ചാരമായ് എന്‍ മെയ്യ് പിണഞ്ഞു കിടന്നും ,
എന്‍ കാതിലൊരു മുഗ്ധ ഗദ്ഗധമായ് നീ മന്ത്രിച്ചു ....
ഒരു മഴ പെയ്യ്തെങ്കില്‍ ...."

(അനില്‍ പനച്ചൂരാന്‍ - "ഒരു മഴ പെയ്യ്തെങ്കില്‍")


കത്തിപ്പടരുന്ന വേനല്‍ എന്തൊക്കെയോ ഓര്‍മിപ്പിക്കുന്നുണ്ട്..സുന്ദരമായ ഒരു സ്വപ്നത്തിന്റെ അവസാനതിലെന്ന വണ്ണം വിടചൊല്ലി അകന്നു പോയ കലാലയ സുഹൃത്തുക്കളെ..തീഷ്ണമായ ചുവപ്പില്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരു വാക മരത്തിന്റെ ചുവട്ടില്‍ നിന്നും അടുത്ത ജന്മത്തില്‍ കാണാം എന്ന് വാക്ക് തന്നു പോയ പ്രിയ തോഴിയെ..അങ്ങനെ ഒരു പാട് ഒരു പാട് ചൂടുള്ള ഓര്‍മ്മകള്‍..

പക്ഷെ എല്ലാവരും ഒരു വെറുപ്പോടെയാണ് വേനലിനെ നോക്കി കാണുന്നത്.വിയര്തോഴുകുന്ന ഓരോ നിമിഷത്തിലും എല്ലാവരും കൊതിക്കുന്നത് ഒരു വേനല്‍ മഴയ്ക്ക്‌ വേണ്ടിയാണ്. ചുട്ടു പൊള്ളിക്കുന്ന യാതാര്ത്യങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള മനുഷ്യ സഹജമായ ഒരു വാസന തന്നെയാവണം ഈ വേനല്‍ മഴയോടുള്ള പ്രനയതിനുപിന്നിലും ഉള്ളത്. വരണ്ടുണങ്ങി പൊടി പാറുന്ന മണ്ണിനെ സ്നേഹത്തിന്റെ ചുണ്ടുകല്‍ക്കൊണ്ട് ചുംബിച്ചു ആര്‍ദ്രമാക്കുന്ന ഒരു മാന്ത്രികത ഓരോ വേനല്‍മഴതുള്ളിക്കും ഉണ്ട്. ഈ ലോകത്ത് ബാക്കി നില്‍ക്കുന്ന ഏറ്റവും പ്രാചീനമായ ഗന്ധം - പുതു മണ്ണിന്റെ ഗന്ധം - സൃഷ്ട്ടിച്ചുകൊണ്ടാണ് ഓരോ വേനല്‍മഴയും പെയ്യ്തിരങ്ങുന്നത്. അത് ജൈവീകമായ ഒരു ഓര്മപ്പെടുതലാണ്. നിന്റെ വേരുകള്‍ എവിടെയാണെന്ന് നിന്നെക്കൊണ്ടുതന്നെ അന്വേഷിപ്പിക്കാനുള്ള പ്രകൃതിയുടെ ആദിമമായ പ്രചോദനമാണ് അത്.

മുകളില്‍ കുറിച്ചത് പോലെ തന്നെ വേനലുകള്‍ "വിടപരചിലുകലാല്‍" ചൂടുള്ളതാണ്. അല്ലെങ്കില്‍ ഉഷ്നമാപിനിയുടെ സൂചികയെ ഉയര്‍ത്തുന്നത് ഇത്തരം വിടപരചിലുകലാണ്. അതുകൊണ്ടുതന്നെ ഏകാകിയായ വേനലിന്റെ കരച്ചിലാണ് ഈ വേനല്‍ മഴകള്‍. കരയാന്‍ പോലും മറന്നു പോയ ഏകാകികളുടെ നാടായി മാറുന്നത് കൊണ്ടാവണം ഇപ്പോള്‍ വേനല്‍ മഴകള്‍ വല്ലാതെ കുറഞ്ഞു പോകുന്നത്..

No comments:

Post a Comment